Thursday 29 December 2016

133--


132---
129





131---
മത്തിപ്പുളി -:::: മീമ്പുളി, പുളിവെണ്ട, ചാളപ്പുളി, വെണ്ടപ്പുളി, കാലാപ്പുളി, പൂമ്പുളി, എന്നൊക്കെ പ്രാദേശിക നാമങ്ങളുള്ള പുളിവെണ്ട, കുറ്റിച്ചെടിയായി വളരുന്നതും കേരളത്തിലെ ഗ്രാമപ്രദേശങ്ങളിൽ ധാരാളമായി കണ്ടുവന്നിരുന്നതും, കാലത്തിന് അനുസരിച്ചുള്ള പഴയ കാല ഭക്ഷണ വിഭവങ്ങളിൽ പൂർവ്വികർ ഉൾപ്പെടുത്തിയിരുന്നതുമാണ് .
ഭക്ഷണ ശീലങ്ങളിൽ രുചി ഭേദങ്ങളെ മാത്രം തിരയുന്ന മലയാളിയുടെ കണ്ണുകളിൽ പഴയ കാല വിഭവങ്ങൾ പലതും പഴങ്കഞ്ഞിയായി തീൻമേശയിൽ ഇടം പിടിക്കാതെ പോകുന്നത്,
രോഗവ്യാപനങ്ങൾക്കും, അമിതമായ ഔഷധ ഉപയോഗങ്ങൾക്കും കാരണമാകുന്നുണ്ടെന്നത് ദു:ഖസത്യമാണ്.
മത്തിപ്പുളി എന്ന പേര് കൊണ്ട് മത്സ്യക്കറിയിൽ മാത്രമേ ഉപയോഗിക്കുവാൻ കഴിയൂ എന്നതല്ല. പൂവും, പൂക്കാത്ത കാലത്ത് തളിരിലയും, ഉപ്പും, കപ്പൽമുളകു ചുട്ടതും, ചെറിയ ഉള്ളിയും, അല്പം വെള്ളുള്ളിയും ചേർത്തരച്ച ചമ്മന്തി, പുഴുങ്ങിയ കിഴങ്ങുവർഗ്ഗങ്ങളുടെ തൊടുകറിയായി കഴിക്കുന്ന സ്വാദിനും മീതെ, ഔഷധമായും പുളിവെണ്ടയെ കാണാം.
പുളിവെണ്ടയുടെ പൂവ് അരച്ച് പിഴിഞ്ഞ നീരിൽ, കറുത്ത മുന്തിരി നീരും, കരിമ്പിൻ നീരും, സമം അളവിലെടുത്ത്, കുറഞ്ഞ അളവിൽ ഏലക്കയും, ജാതി പത്രിയും ജീരകവും പൊടിച്ച് ചേർത്ത്, നാല്പത്തിയൊന്ന് ദിവസം മൺഭരണിയിൽ സൂക്ഷിച്ച് പിഴിഞ്ഞരിച്ച് ,പതിനഞ്ച് മില്ലി വീതം രാത്രി സേവിക്കുന്നത് ബീജ ദോഷങ്ങൾ അകറ്റുവാനും രക്തശുദ്ധിക്കും നല്ലതാണ്.
പുളിവെണ്ടയുടെ പൂവും, ജാതിക്കയും കറിവേപ്പിലയും ഇന്തുപ്പും അരച്ച് നെല്ലിക്ക അളവിൽ മോരിൽ ചേർത്ത് കുടിക്കുന്നത് ദുർമ്മേദസ്സ് കുറയ്ക്കുവാനും അതുവഴി കുടവയറും ശരീര ഭാരം കുറയുന്നതിനും നന്ന്. പൂവില്ലാത്ത കാലത്ത് തളിരിലയും ചേർക്കാം.
പനച്ചിപ്പുളി ::: ഉപ്പനിച്ചം, മുപ്പരച്ചം, പനച്ചോൻ ,വയ്ച്ചപ്പുളി, അനിച്ചൻ, പഞ്ചകപ്പുളി, നാരണപ്പുളി, എന്നൊക്കെ പ്രാദേശീകമായി അറിയപ്പെടുന്ന പനച്ചിപ്പുളി, കേരളത്തിലെല്ലായിടത്തും കണ്ടുവരുന്ന പടർന്നു വളരുന്ന മുൾച്ചെടിയാണ്.ഇതിന്റെ തായ് ത്തണ്ടിലും, ഇലത്തണ്ടിലും, പൂവിന്റെ ചുവട്ടിലും, ദൃഢമായ ചെറിയ മുള്ളുകൾ കാണാം.ചെടിക്ക് എല്ലാഭാഗങ്ങളിലും പുളിരസമുണ്ട്.പണ്ടുകാലത്ത് ഇതിന്റെ ഇല പുളിക്കു പകരം കറികളിൽ ചേർക്കാറുണ്ട്. ഇതു പോലെ മത്തിപ്പുളി എന്ന് വിളിക്കുന്ന മറ്റൊരുകുറ്റിച്ചെടിയെയും കറികൾക്ക് ചേർക്കാറുണ്ട്.:
പനച്ചേൻ വേര് അരച്ച് കുരുക്കളിൽ പുരട്ടുന്നത് പഴുത്ത് പൊട്ടിയുണങ്ങാൻ വളരെ നല്ലത്.
ശരീരത്തിൽ വ്യാപിച്ച ഭക്ഷ്യവിഷങ്ങളെ പുറന്തള്ളാൻ ഇതിന്റെ വേര് അരച്ച് മോരിൽ സേവിക്കുന്നത് വിശേഷം.
വേര് കഷായമാക്കി ചെന്തെങ്ങിൻ കരിക്കിൻ വെള്ളത്തിൽ ചേർത്ത് പല പ്രാവശ്യമായി കുടിക്കുന്നത് കുട്ടികൾക്കുണ്ടാവുന്ന ത്വക് രോഗങ്ങൾക്ക് ശമനമുണ്ടാക്കും.
തളിരില അരച്ച് മുറിവുകളിൽ പുരട്ടുന്നത് നന്ന്.
തേങ്ങ ചുട്ടതും, ഉപ്പും പത്തലമുളകും, ഇതിന്റെ ഇലയും ചേർത്തരച്ച ചമ്മന്തി രുചിയെ ഉണ്ടാക്കുപനച്ചിപ്പുളി ::: ഉപ്പനിച്ചം, മുപ്പരച്ചം, പനച്ചോൻ ,വയ്ച്ചപ്പുളി, അനിച്ചൻ, പഞ്ചകപ്പുളി, നാരണപ്പുളി, എന്നൊക്കെ പ്രാദേശീകമായി അറിയപ്പെടുന്ന പനച്ചിപ്പുളി, കേരളത്തിലെല്ലായിടത്തും കണ്ടുവരുന്ന പടർന്നു വളരുന്ന മുൾച്ചെടിയാണ്.ഇതിന്റെ തായ് ത്തണ്ടിലും, ഇലത്തണ്ടിലും, പൂവിന്റെ ചുവട്ടിലും, ദൃഢമായ ചെറിയ മുള്ളുകൾ കാണാം.ചെടിക്ക് എല്ലാഭാഗങ്ങളിലും പുളിരസമുണ്ട്.പണ്ടുകാലത്ത് ഇതിന്റെ ഇല പുളിക്കു പകരം കറികളിൽ ചേർക്കാറുണ്ട്. ഇതു പോലെ മത്തിപ്പുളി എന്ന് വിളിക്കുന്ന മറ്റൊരുകുറ്റിച്ചെടിയെയും കറികൾക്ക് ചേർക്കാറുണ്ട്.:
പനച്ചേൻ വേര് അരച്ച് കുരുക്കളിൽ പുരട്ടുന്നത് പഴുത്ത് പൊട്ടിയുണങ്ങാൻ വളരെ നല്ലത്.
ശരീരത്തിൽ വ്യാപിച്ച ഭക്ഷ്യവിഷങ്ങളെ പുറന്തള്ളാൻ ഇതിന്റെ വേര് അരച്ച് മോരിൽ സേവിക്കുന്നത് വിശേഷം.
വേര് കഷായമാക്കി ചെന്തെങ്ങിൻ കരിക്കിൻ വെള്ളത്തിൽ ചേർത്ത് പല പ്രാവശ്യമായി കുടിക്കുന്നത് കുട്ടികൾക്കുണ്ടാവുന്ന ത്വക് രോഗങ്ങൾക്ക് ശമനമുണ്ടാക്കും.
തളിരില അരച്ച് മുറിവുകളിൽ പുരട്ടുന്നത് നന്ന്.
തേങ്ങ ചുട്ടതും, ഉപ്പും പത്തലമുളകും, ഇതിന്റെ ഇലയും ചേർത്തരച്ച ചമ്മന്തി രുചിയെ ഉണ്ടാക്കുന്നതും കൃമി ദോഷങ്ങളെ ഇല്ലാതാക്കുന്നതുമാണ്.ന്നതും കൃമി ദോഷങ്ങളെ ഇല്ലാതാക്കുന്നതുമാണ്.പനച്ചിപ്പുളി ::: ഉപ്പനിച്ചം, മുപ്പരച്ചം, പനച്ചോൻ ,വയ്ച്ചപ്പുളി, അനിച്ചൻ, പഞ്ചകപ്പുളി, നാരണപ്പുളി, എന്നൊക്കെ പ്രാദേശീകമായി അറിയപ്പെടുന്ന പനച്ചിപ്പുളി, കേരളത്തിലെല്ലായിടത്തും കണ്ടുവരുന്ന പടർന്നു വളരുന്ന മുൾച്ചെടിയാണ്.ഇതിന്റെ തായ് ത്തണ്ടിലും, ഇലത്തണ്ടിലും, പൂവിന്റെ ചുവട്ടിലും, ദൃഢമായ ചെറിയ മുള്ളുകൾ കാണാം.ചെടിക്ക് എല്ലാഭാഗങ്ങളിലും പുളിരസമുണ്ട്.പണ്ടുകാലത്ത് ഇതിന്റെ ഇല പുളിക്കു പകരം കറികളിൽ ചേർക്കാറുണ്ട്. ഇതു പോലെ മത്തിപ്പുളി എന്ന് വിളിക്കുന്ന മറ്റൊരുകുറ്റിച്ചെടിയെയും കറികൾക്ക് ചേർക്കാറുണ്ട്.:
പനച്ചേൻ വേര് അരച്ച് കുരുക്കളിൽ പുരട്ടുന്നത് പഴുത്ത് പൊട്ടിയുണങ്ങാൻ വളരെ നല്ലത്.
ശരീരത്തിൽ വ്യാപിച്ച ഭക്ഷ്യവിഷങ്ങളെ പുറന്തള്ളാൻ ഇതിന്റെ വേര് അരച്ച് മോരിൽ സേവിക്കുന്നത് വിശേഷം.
വേര് കഷായമാക്കി ചെന്തെങ്ങിൻ കരിക്കിൻ വെള്ളത്തിൽ ചേർത്ത് പല പ്രാവശ്യമായി കുടിക്കുന്നത് കുട്ടികൾക്കുണ്ടാവുന്ന ത്വക് രോഗങ്ങൾക്ക് ശമനമുണ്ടാക്കും.
തളിരില അരച്ച് മുറിവുകളിൽ പുരട്ടുന്നത് നന്ന്.
തേങ്ങ ചുട്ടതും, ഉപ്പും പത്തലമുളകും, ഇതിന്റെ ഇലയും ചേർത്തരച്ച ചമ്മന്തി രുചിയെ ഉണ്ടാക്കുന്നതും കൃമി ദോഷങ്ങളെ ഇല്ലാതാക്കുന്നതുമാണ്.

Friday 16 December 2016

ഇടംപിരിവലംപിരി :: കയ്യൂൺ, കൈനാര്, കയ്യൂന്നി, കൈവുള, കയ്യൂളനാര്, കയ്പള,എന്നൊക്കെ പ്രാദേശീക നാമങ്ങളുള്ള ഇടം പിരി വലംപിരി,ദക്ഷിണേന്ത്യയിലെ വനമേഖലകളിലും മലയോരപ്രദേശങ്ങളിലും വൻകുറ്റിച്ചെടിയായി വളരുന്നതും, കെട്ടുകയറായും അലങ്കാര വസ്തു നിർമ്മാണങ്ങൾക്കും ഉപയോഗപ്പെടുത്തുന്നതുമാണ്. ഇട ത്തേക്കും വലത്തേക്കും പിരിഞ്ഞിരിക്കുന്ന കായയുടെ രൂപം കൊണ്ടായിരിക്കാം ഈ പേരെന്നു കരുതുന്നു.
വള്ളി കയറായി തല്ലിച്ചതച്ച് ഉപയോഗപ്പെടുത്തുന്നതിനപ്പുറം ചില ഔഷധ ഗുണങ്ങൾ ഒളിഞ്ഞിരിക്കുന്ന സസ്യമാണ് ഇതെന്ന് പലർക്കും അറിഞ്ഞുകൂടാത്തതുമാണ്. എന്നാൽ ആദിവാസി വൈദ്യൻമാരുടെ ഒറ്റമൂലി ചികിത്സകളിലും, ആയുർവ്വേദ ഔഷധ കൂട്ടുകളിലും ഇടം പിരി വലം പിരിക്ക് സ്ഥാനമുണ്ട്.
കയ്യൂളയുടെ തോൽ ചതച്ച് ചതുരമുല്ലയും തെളളിയും, അരച്ച് പുരട്ടിയതിന് മീതെ കെട്ടിവെക്കുന്നത് അസ്ഥി ക്ഷതങ്ങൾ വേഗത്തിൽ ഭേദമാകുവാൻ നന്ന്.
കയ്യൂള തോലും ഉദിയുടെ തോലും ഇടിച്ചു പിഴിഞ്ഞ നീരിൽ മീറ പൊടിച്ചു ചേർത്ത് തിളപ്പിച്ച് കുറുക്കി മുട്ടയുടെ വെള്ള ചേർത്ത് കടഞ്ഞ് പുരട്ടുന്നതും ക്ഷതങ്ങൾ മാറുവാൻ നന്ന്.
കയ്പള കായും, ഈനാം പേച്ചിയുടെ തോടും ഉടുമ്പിൻ നെയ്യിൽ ചേർത്ത് കൊടുക്കുന്നത് അപസ്മാര രോഗമകറ്റുവാൻ ഏറെ നന്നെന്ന് ആദിവാസി വൈദ്യ ഗുരുക്കൻമാർ അവകാശപ്പെടുന്നു.
കായ പൊടിച്ചത് തേനിൽ ചേർത്ത് കഴിച്ചാൽ വയറിളക്കവും, നോവും ഛർദ്ദിയും ശമിക്കും.
വേരിൻമേൽ തോൽ അരച്ച് ആനച്ചുവടി നീരിൽ ചേർത്തിളക്കി വെയിലിൽ വറ്റിച്ച് ഉണക്കി പൊടിച്ചത് കുറഞ്ഞ അളവിൽ തേനിലോ, നെയ്യിലോ ചേർത്ത് സേവിക്കുന്നത് ഉദര വ്രണങ്ങൾ അകറ്റുവാൻ നന്ന്. തൊലി ചതച്ച് ചവക്കുന്നത് ഇളകിയ പല്ലുകൾ ഉറയ്ക്കുവാൻ നന്ന്.