Tuesday 31 May 2016

കൊടുക്കാപ്പുളി കേരളത്തിൽ അത്രവ്യാപകമായികാണാറില്ലെങ്കിലും ഇന്ത്യയിൽ പലഭാഗത്തും,ഗൾഫുരാജ്യങ്ങളിലും ,ചിലവിദേശരാജ്യങ്ങളിലും പരക്കെ കാണപെടുന്നു കൊടുക്കാപുളി (கொடுக்காப்புளி) എന്നു തമിഴിൽ വിളിക്കുന്ന ഈ പഴം, മധ്യ അമേരിക്കയിൽ ജൻമ്മംകൊണ്ടതാണെങ്കിലും ഇത് ലോകത്തിൻെറ വിവിധഭാഗങ്ങളിൽ വഴിയരികുകളിലും കൃഷിയിടങ്ങളിലും കണ്ടുവരുന്നു, Monkey pod എന്ന് ആംഗലേയനാമം ഉള്ള കൊടക്കാപ്പുളി ,Jungle jalebi,Madras thorn,Manila tamarind,Kamachile എന്നിങ്ങനെ പലപേരുകളിൽ അറിയപെടുന്നു, ഇടത്തരംനിത്യഹരിതമരമായി വളരുന്ന ഇതിൻെറ കായപഴുക്കുമ്പോൾ ഉള്ളിലുള്ള മാംസളഭാഗം വെളിയിൽ കാണതക്കരീതിയിൽ പൊട്ടിവിടരും ,വെളുത്തനിറത്തിൽ കായക്കുള്ളിൽ കാണുന്ന ഭാഗമാണ്ഭക്ഷ്യയോഗ്യം, ചെറുമധുരവും നേരിയചവർപ്പും കലർന്ന രുചിയാണ്, നമ്മുടെ നാട്ടിലും ഇത് നന്നായി വളരും ,തമിഴ്നാട്ടിലെയും മറ്റും ജനങ്ങളുടെ കുട്ടിക്കാലങ്ങളിലെ ഹൃഗാതുര ഓർമ്മകളിൽ എന്നും
അലങ്കരികുന്നു

Thursday 19 May 2016



കാച്ചമ്പുളി ::: മലമ്പുളി,നോവ്ങ്കാ ,കരടിപ്പഴം,എന്നൊക്കെ അറിയപ്പെടുന്ന കുടംപുളിമരത്തോട് സാമ്യമുള്ളതും എന്നാൽ ഫലത്തിന്റെ രൂപത്തിൽ വ്യത്യസ്തവുമായ, ഇടത്തരം മരമായി വളരുന്ന കാച്ചമ്പുളി , കേരളത്തിലെ ഉൾക്കാടുകളിലും, അപൂർവ്വം മലയോര പ്രദേശങ്ങളിലെ പുഴയോരങ്ങളിലും കണ്ടു വരുന്നു. കൊടിയ വേനൽക്കാലത്തും പച്ചപ്പു വിട്ടൊഴിയാത്ത ഈ മരത്തിന്റെ ശാഖകളും, ചെറു ശാഖകളും കീഴ്പോട്ട് തൂങ്ങിക്കിടക്കുന്നതും പ്രത്യേകതയാണ്.ചെറിയ പച്ച ആപ്പിളിനോളം വലുതാകുന്ന ഫലത്തിന് പച്ചയ്ക്ക് കഠിനമായ പുളിയും പഴുത്തു പാകമായാൽ നല്ല മധുരവും സ്വാദിഷ്ടവുമാണ്. മഞ്ഞയും ചുവപ്പും കലർന്ന നിറത്തോട് കൂടിയ പഴം നിറഞ്ഞു നിൽക്കുന്ന കാച്ചമ്പുളിമരം മനോഹരമായ കാഴ്ചയുമാണ്. കരടിയുടെ ഇഷ്ട ഭക്ഷണമായ ഇത് പഴുത്തു തുടങ്ങിയാൽ തിന്നു തീരുന്ന കാലം വരെഅവിടം വിട്ട് പോകാത്തത് കൊണ്ട്, ചില സ്ഥലങ്ങളിൽ കാട്ടുവാസികൾ ഇത് മൂപ്പെത്തുന്ന സമയത്ത് ' പഴുക്കുന്നതിനു മുൻപ് ശേഖരിച്ച് പഴുപ്പിച്ച് മുറിച്ച് ചില വനവിഭവങ്ങൾ ചേർത്ത് മുളംകുറ്റിയിൽ നിറച്ച് .വൻ മരങ്ങളുടെ വേടുകളിലും കരിമ്പാറക്കെട്ടുകളിലും മറ്റും സൂക്ഷിച്ചു വെയ്ക്കാറുണ്ട്. ഇത് കാലപ്പഴക്കത്താൽ പല രോഗങ്ങൾക്കുള്ള ഔഷധമായും പാനീയമായും ഇവർ ഉപയോഗിച്ചു പോരുന്നു. നാട്ടിൻപുറത്ത് ഇത് ലഭ്യമാവുന്നയിടങ്ങളിൽ പച്ചക്കായ മരപ്പുളിയായി ഉപയോഗിക്കാറുണ്ട്. മൂപ്പെത്തിയ
പഴുക്കുന്നതിനു മുമ്പേയുള്ള പാകത്തിൽ മുറിച്ചെടുത്ത പുളി ഉപ്പിലിട്ടു സൂക്ഷിച്ചുവെക്കുന്നതും കറികളിൽ ചേർത്തു വരുന്നു.
പഴുത്തു പാകമായത് അരിഞ്ഞുണക്കി പൊടിച്ചു വെച്ചത് ,ഇന്തുപ്പ് ,ജീരകം, ഇഞ്ചി, കുരുമുളക്, പഞ്ചസാരയും, നറു നീണ്ടിക്കിഴക്ക്പൊടിച്ചതും തണുത്തവെള്ളത്തിൽ ചേർത്ത് സർബത്ത്പോലെ ഉപയോഗിക്കുന്നത് പല രോഗങ്ങൾക്കും ഗുണകരമാണ്. പഴം തനിയെ കഴിക്കുന്നത് കൊണ്ട് ശരീരത്തെ തണുപ്പിക്കുകയും, കൃമി രോഗങ്ങളെയകറ്റുകയും, വിശപ്പു വർദ്ധിക്കുകയും, ശരീരപുഷ്ടിയെ ത്തരുന്നതുമാണ്. അധികമായിക്കഴിച്ചാൽ മലബന്ധത്തെയുണ്ടാക്കുന്നതാണ് എന്നിരുന്നാലും. കുറഞ്ഞ അളവിൽ പഴച്ചാറ് സേവിക്കുന്നത് കൊണ്ട് രക്താർശ്ശസ്സിന് വേഗത്തിൽ ശമനമുണ്ടാകുമെന്നത് അനുഭവ പ്രയോഗം.
Suresh Vaidyar എന്നയാളുടെ ചിത്രം.
Suresh Vaidyar എന്നയാളുടെ ചിത്രം.
Suresh Vaidyar എന്നയാളുടെ ചിത്രം.

Sunday 8 May 2016

Suresh Vaidyar
വാളൻപുളി :: തേൻപുളി, കോൽപ്പുളി, മരപ്പുളി, എന്നൊക്കെ പ്രാദേശീകമായും, ദന്തസാര, അമ്ളീക, ചിഞ്ച, തിന്ത്രിണീ, എന്ന് സംസ്കൃതത്തിലും, പുളീയമരം എന്ന് തമിഴിലും അറിയപ്പെടുന്ന പുളിമരത്തെ ദക്ഷിണേന്ത്യയിൽ പലയിനങ്ങളായി. ധാരാളം കാണപ്പെടുന്നതും, മലയാളിക്ക് അന്യമല്ലാത്തതുമാണ്. ദർശന മാത്രയിൽത്തന്നെ മാന്ത്രിക വിദ്യയെന്നപോലെ ജിഹ്വാ രസനേന്ദ്രിയങ്ങളെ മോഹക്കപ്പലായി മാറ്റി, ആസക്തിയും, വിരക്തിയും ഒരു പോലെയേകുന്ന തിന്ത്രിണി.
പൊഴിച്ചിടുന്ന ഇലകളുടെ അമ്ളതകൊണ്ട് മറ്റൊരു സസ്യത്തേയും തന്റെ ചുവട്ടിൽ വളരാൻ അനുവദിക്കാത്ത സ്വാർത്ഥയെന്ന ദുഷ്പേരുണ്ടെങ്കിലും മനുഷ്യന് ഗുണ സാധ്യമായതൊക്കെയും നൽകുവാൻ തയ്യാറാവുന്ന തേൻ പുളി. പല
ആയുർവ്വേദ ഔഷധങ്ങളിലും പ്രധാന ചേരുവയായ വാളൻപുളിയുടെ ഇലയും 'പൂവും, കായും, കുരുവും, വേരും ഔഷധ യോഗ്യ ഭാഗങ്ങളാണ്. ചെറുപ്രായത്തിൽ മുത്തശ്ശി വാത്സല്യത്തോടെ തയ്യാറാക്കി ഗുണങ്ങൾ വർണ്ണിച്ച് കുടിപ്പിച്ച പുളിങ്കുരു പായസ സ്വാദിന്റെ മധുരിമയ്ക്കൊപ്പം, നഷ്ടമായ പഴമയുടെ നൊമ്പരവും കടക്കണ്ണിലൂറുന്നു,
പുളിയില ഇടിച്ചു പിഴിഞ്ഞ നീരിൽ ,പച്ചമഞ്ഞളും, ഇല്ലത്തിൻ കരിയും മീറയും, കുന്തിരിക്കവും, മഞ്ചട്ടിക്കോലും, കറുത്ത എള്ളും, സമത്തുക്കത്തിൽ അരച്ച് ചേർത്ത് തിളപ്പിച്ച് കുറുക്കിയെടുത്ത് പുരട്ടുന്നത് മുട്ട് വേദനയ്ക്കു ശമനമുണ്ടാക്കും.
പുളിങ്കുരു വേവിച്ച് അരച്ച് പുരട്ടിയാൽ അംഗങ്ങളിലുള്ള നീര് കുറയ്ക്കും.
പുളിങ്കുരു, നവരയരി, ഞാവൽക്കുരു സമത്തൂക്കത്തിൽ പൊടിച്ചു വെച്ച് കുറഞ്ഞ അളവിൽ ശുദ്ധമായ തേനിൽ ചാലിച്ച് സേവിക്കുന്നത് പ്രമേഹ രോഗികൾക്ക് വിശേഷം .
വേരിൻമേൽ ത്തൊലി അരച്ച് നെല്ലിക്ക അളവിൽ പാലിൽ ചേർത്ത് കഴിക്കുന്നത് ആർത്തവമുണ്ടാകുവാൻ നന്ന്.
പുളിയും, കല്ലുപ്പും അരച്ച് ലേപനം ചെയ്താൽ പൊള്ളലിന് ശമനമുണ്ടാകും.
പൂവ് അരച്ച് ഇരട്ടിത്തൂക്കം കദളിപ്പഴവും അരച്ച് ചേർത്ത് എള്ളെണ്ണയിൽ കാച്ചിയെടുത്ത തൈലം തേച്ചു കുളിക്കുന്നത് വിയർപ്പിന്റെ ദുർഗന്ധ മകറ്റുകയും, നിറം വർദ്ധിപ്പിക്കുകയും ചെയ്യും.
പുളിങ്കുരു കുതിർത്ത് പരിപ്പെടുത്ത് അരച്ച് പാലിൽ ചേർത്ത് തിളപ്പിച്ച് സേവിക്കുന്നത് യോനീ സ്രാവ രോഗങ്ങൾക്ക് അത്ഭുതകരമായ മാറ്റത്തെയുണ്ടാക്കുന്നതാണ്.

ലൈക്കുചെയ്യുകകൂടുതൽ പ്രതികരണങ്ങൾ കാണിക്കുക
അഭിപ്രായം
 91കുന്നിക്കുരു::: കുന്നിമണിച്ചെപ്പും മഞ്ചാടി മണികളും ഭാഷാ പ്രയോഗങ്ങൾ മാത്രമായി മാറിയിരിക്കുന്നു. കാല പുരോഗതിയിൽ ഇടിച്ചുവീഴ്ത്തിയ മൺകൂനകളിൽ പെട്ട്, മുളയ്ക്കാത്ത പതിരു വിത്തുകളായിമാറ്റിയ പഴയ കാല സംസ്കൃതികളിൽ കുന്നിക്കുരു വിന്റെ സ്ഥാനം രാജ തുല്യം.സിദ്ധവൈദ്യ സമ്പ്രദായത്തിൽ ചില ലോഹങ്ങളെ ഉരുക്കി യെടുക്കുവാൻ ക്ഷിപ്ര സാധ്യങ്ങളായ ഔഷധ കൂട്ടുകൾ നിർമ്മിക്കുന്നതിന് കുന്നിക്കുരു പ്രധാനം.
ആധുനികർക്ക് അത്ഭുതമേകുന്ന രസവാദ വിദ്യ കളിലെ ഗൂഢ പ്രയോഗങ്ങളിൽ ലോഹങ്ങളെ ഞൊടിയിടയാൽ മറ്റൊന്നായി സൃഷ്ടിക്കുന്ന മായാ നിയോഗിനി. വിശ്വകർമ്മ പുത്രരിൽ വിശ്വജ്ഞന് കനക രൂപ നിർമ്മിതിയ്ക്കായ് ക്രാസ പെട്ടിയിൽ കിലുങ്ങിയ വൈഭവം.കാലകാലങ്ങളായി അലങ്കാരവും, അഹങ്കാരവും മനുഷ്യനേകിയ മോഹാഭരണങ്ങൾ വിളക്കിയ രഹസ്യ വസ്തു.
ഔഷധ ഗുണവും വിഷ സ്വഭാവവും ഒരു പോലെ പ്രകട മാക്കുന്ന രൗദ്ര സുന്ദരി.
കൈപാക സിദ്ധിയുള്ള വൈദ്യന് അനുഗ്രഹവർഷം ചൊരിയുന്ന മാതാവ്'.
സംസ്കൃതത്തിൽ, ഗുഞ്ജ, സപ്തല, രക്തഫലിക, കാകനന്തി, ചൂഡാമണി, എന്നും, തമിഴിൽ കുന്താമണി, എന്നും വിളിക്കപ്പെടുന്ന കുന്നിയോട് സാദൃശ്യമുള്ള അനേകം വള്ളിച്ചെടികൾ കാണപ്പെടുന്നുണ്ട്. എന്നാൽ കായ്ഫല മുണ്ടാകുന്നത് മൂന്ന് തരത്തിലുണ്ട്, വെള്ളയും, ചുമപ്പും, ഇളം മഞ്ഞ കലർന്ന വെള്ളയും. വേരും, ഇലയും, വിത്തും, ഔഷധയോഗ്യ ഭാഗങ്ങളാണെങ്കിലും, വിഷ സ്വഭാവത്തെ വീണ്ടും ഓർമ്മപ്പെടുത്തുന്നു. വിത്ത് പൊട്ടിച്ച് പാലിൽ ഇട്ടു വെച്ചിരുന്നാൽ ശുദ്ധിയാകും.
വിത്ത് അരി കഴുകിയ പുളിച്ച വെള്ളത്തിൽ അരച്ച് വയറിൽ പുരട്ടിയാൽ അതിസാരം നിൽക്കും.
ഇലയും വള്ളിയും അരച്ച് തേൻ ചേർത്ത് കടഞ്ഞ് പുരട്ടുന്നത് നീരുകൾ കുറയ്ക്കുവാൻ നന്ന്.
പഴുതാരവിഷത്തിന് കുന്നിക്കുരു അരച്ചിടുന്നത് വിശേഷം.
വേരും പച്ചമഞ്ഞളും പൈക്കിടാവിന്റെ മൂത്രത്തിൽ അരച്ചിടുന്നത് കുരുക്കൾ പൊട്ടി ശുദ്ധമായി ഉണങ്ങുവാൻ നന്ന്.
ഇല ഇട്ട് നന്നായി തിളപ്പിച്ച വെള്ളം കവിൾ കൊള്ളുന്നത് കൊണ്ട് വായ്പ്പുണ്ണ് വേഗത്തിൽ മാറും.
മുടി വട്ടത്തിൽ പൊഴിയുന്ന ഇന്ദ്ര ലുപ്തമെന്ന രോഗത്തിന് കുന്നിക്കുരു തേനിൽ അരച്ച് പുരട്ടുന്നത് വിശേഷം, അനേക ഔഷധങ്ങളുടെ കൂടെ ചേർത്ത് തൈലങ്ങളാക്കിയും ഇന്ദ്ര ലുപ്തത്തിന് വിധികളുണ്ട്.
വിത്ത് പാലിൽ ഇട്ട് വെച്ചിരുന്ന് രണ്ടു മണിക്കൂറിനു ശേഷം എടുത്ത് തൊലി കളഞ്ഞ് ഉണക്കി പൊടിച്ചതിൽ സമത്തൂക്കം പച്ചയായ വേരും അരച്ച്, നെയ്യിൽ ചാലിച്ച് തലയിൽ തളം വെക്കുന്നത് പഴകിയ തലവേദന അകറ്റുവാൻ നന്ന്.
സേവിക്കുവാനുള്ള ഔഷധ പ്രയോഗ ങ്ങളിലെ പാകപിഴവ് അപകടത്തെ യുണ്ടാക്കുമെന്ന് ഭയന്ന് മറച്ചുവെയ്ക്കേണ്ടതായി വന്നിട്ടുണ്ട്.
 93]-ആഞ്ഞിലി :::: അയനി, അയിണി, ഐനി, എന്നൊക്കെ പ്രാദേശീകമായും, ലകുച, ദാഹു,എന്ന് സംസ്കൃതത്തിലും. അറിയപ്പെടുന്ന വൻമരമായി കേരളക്കരയിലെമ്പാടും കാണപ്പെടുന്ന ആഞ്ഞിലി. പലരുടെയും അറിവിൽ ഈ ടുറപ്പേകുന്ന ചിതലരിക്കാത്ത തടി മാത്രമാണ്.
ബാല്യകാലത്ത് ഇതിന്റെ പഴം കഴിച്ചതും കുരു ശേഖരിച്ചു വെച്ച് ഓട്ടുചട്ടിയിൽ വറുത്തെടുത്ത് കഴിച്ചതും ഗുണവീര്യങ്ങൾ അറിഞ്ഞു കൊണ്ടായിരുന്നില്ല.
ഇതിന്റെ കുരു വറുത്തു കഴിക്കുന്നത് പുരുഷ ഗ്രന്ഥിയുടെ തടിപ്പ് കുറക്കുമെന്ന് വൈദ്യനായതിനു ശേഷമറിയുന്നു. 
Suresh Vaidyar എന്നയാളുടെ ചിത്രം.
എന്നാൽ, ഇതിന്റെ ഫലത്തിന്റെ സ്വാദ് മികവുറ്റതെങ്കിലും മറ്റു പഴവർഗ്ഗങ്ങളെ അപേക്ഷിച്ച് ഗുണത്തിൽ വളരെ കുറവുള്ളതായിട്ടാണ് പൂർവികർ വർണ്ണിച്ചിട്ടുള്ളത് ' ശരീരത്തെ തടിപ്പിക്കുകയും, ശുക്ല വർദ്ധകമെന്നും ത്രിദോഷങ്ങളെ ശമിപ്പിക്കുകയും ചെയ്യുമെങ്കിലും ,പാകമാകാത്ത പഴത്തിന് ശുക്ല നാശവും, രക്ത ദോഷവും, ത്രിദോഷ വർദ്ധകവും, നയന രോഗങ്ങളും, ഫലമെന്ന് പൂർവ്വിക വർണ്ണന യുള്ളതിനാൽ യുക്തിയോടെ ഉപയോഗിക്കേണ്ടിയിരിക്കുന്നു.
ഇല ഉണക്കി കത്തിച്ചെടുത്ത ചാരം കാടിയിൽ കലക്കി കൊടുക്കുന്നത് മൃഗങ്ങൾക്ക് ചളി ചോരകൾ പോവുന്നത് നിൽക്കുവാൻ ഉപയോഗിക്കുന്നത് ഏവർക്കും അറിവുള്ളതായിരിക്കും.
പഴുത്ത ഇലയും, കച്ചോലക്കിഴങ്ങും, വയമ്പും, കർപ്പൂരവും ,കഴഞ്ചിവേരും, സമത്തുക്കത്തിലെടുത്തരച്ച് പുരട്ടുന്നത് കഴലവീക്കങ്ങൾക്കും, കുടലിറക്കത്തിനും ശമനമുണ്ടാക്കും.
വേരിൻമേൽ തൊലിയും, താന്നിക്കത്തോടും കഷായം വെച്ച് തണുപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് ത്വക് രോഗങ്ങൾക്ക് ശമനമുണ്ടാക്കും.
തൊലി ഉണക്കി പൊടിച്ച് മൺകുടുക്കയിൽ നീറ്റിയെടുത്ത ഭസ്മം ലേപിക്കുന്നത് പഴകിയ വ്രണങ്ങൾ ഉണക്കുവാൻ നന്ന്.